Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഈ വഴിയേ ഇനിയും വരും പ്രണയവും വിപ്ലവവും'; കെവിനും അഭിമന്യുവും, 2018ൽ കേരളക്കരയുടെ മനസ്സിലേറ്റ രണ്ട് മുറിവുകൾ

‘ഈ വഴിയേ ഇനിയും വരും പ്രണയവും വിപ്ലവവും'; കെവിനും അഭിമന്യുവും, 2018ൽ കേരളക്കരയുടെ മനസ്സിലേറ്റ രണ്ട് മുറിവുകൾ

‘ഈ വഴിയേ ഇനിയും വരും പ്രണയവും വിപ്ലവവും'; കെവിനും അഭിമന്യുവും, 2018ൽ കേരളക്കരയുടെ മനസ്സിലേറ്റ   രണ്ട് മുറിവുകൾ

കെ എസ് ഭാവന

, വ്യാഴം, 27 ഡിസം‌ബര്‍ 2018 (17:18 IST)
2018ൽ കേരള ജനതയ്‌ക്ക് മറക്കാൻ പറ്റാത്ത ഒരുപാട് സംഭവ വികാസങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. അതിൽ എത്ര മറക്കാൻ ശ്രമിച്ചാലും പറ്റാത്ത രണ്ട് സംഭവങ്ങളാണ് കെവിൻ വധവും അഭിമന്യുവിന്റെ കൊലപാതകവും. ഈ രണ്ട് ധാരുണ കൊലപാതകങ്ങളും നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെയാണ്.
 
ക്രിസ്‌ത്യൻ വിഭാഗത്തിൽപ്പെട്ട നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്‌തതിന്റെ പേരിൽ സ്വന്തം ജീവൻ നഷ്‌ടപ്പെട്ട കെവിൻ.  കോട്ടയം മന്നാനം സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായിട്ടാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കണക്കാക്കിയത്. 
 
ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ പെട്ട നീനുവെന്ന പെണ്‍കുട്ടിയെ അതേ വിഭാഗത്തിലെ താഴ്‌ന്ന ജാതിക്കാരനായ കെവില്‍ വിവാഹം ചെയ്‌തതാണ് യുവതിയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. മെയ് മാസത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 
 
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനടയിൽ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കൊല്ലപ്പെട്ടു. സാധാരണ ാക്രമരാഷ്‌ട്രീയമായി കണ്ടെങ്കിലും പിന്നിൽ നടന്ന വൻ ചർച്ചകളുടെ ചുരുൾ ഓരോന്നായി പിന്നീട് അഴിഞ്ഞുകൊണ്ടേയിരുന്നു.
 
മഹാരാജാസ് കോളേജിൽ നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി സംഘർഷത്തിന്റെ തുടർച്ചയായിരുന്നു അഭിമന്യു വധത്തിന്റെ മുഖ്യ ആസൂത്രകർ ക്യാമ്പസ് ഫ്രണ്ട്  പ്രവർത്തകർ തന്നെ. ഒറ്റക്കുത്തിൽ അഭിമന്യുവിന്റെ നെഞ്ചുപിളർന്നപ്പോൾ നഷ്‌ടപ്പെട്ടത് അഭിമന്യുവിന്റെ കുടുംബത്തിന് മാത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രൈവ് ചെയ്യുമ്പോൾ ഇനി ടെൻഷൻ വേണ്ട, ആൻഡ്രോയിഡ് ഓട്ടോയുമായി ഗൂഗിൾ !