രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ‘നാല് സ്ത്രീകള്‍’
, ബുധന്‍, 26 ഫെബ്രുവരി 2014 (15:53 IST)
രാജ്യത്തെ ഉന്നതസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എത്തുന്നത് അപൂര്‍വമല്ല. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ഫാത്തിമാ ബീവി, ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ ഗാന്ധി, പ്രഥമ വനിതയായിരുന്ന പ്രതിഭാ പാട്ടീല്‍ എന്നിവരുണ്ട്. എന്നാല്‍ ഇപ്പോല്‍ ഇന്ത്യയുടെ നാല് സ്ത്രീകളാണ് തീരുമാനിക്കുന്നതെന്ന് തത്വത്തില്‍ പറയാം.കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ജയലളിത, മായാവതി, മമതാ ബാനര്‍ജി ഇവരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്ന താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നത്.ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവുമായ മായാവതി. ഇന്ത്യയിലെ ശക്തരായ വനിതാ നേതാക്കളില്‍ ഒരാളായി എണ്ണപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവുമായ ജയലളിത എന്നീ ഉരുക്കുവനിതകള്‍ക്ക് എല്ലാവര്‍ക്കും കൂടി നൂറില്‍ക്കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് പല സര്‍വേകളും ഇതിനകം പ്രവചിച്ചു കഴിഞ്ഞു.സെന്റ് ജ്ജോര്‍ജ് കോട്ടയില്‍നിന്നും ചെങ്കോട്ടയിലേക്ക്- അടുത്തപേജ്
ജയലളിതജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരണചര്‍ച്ചകള്‍ സജീവമായിരുന്നു. മൂന്നാം മുന്നണി വിജയിക്കുകയാണെങ്കില്‍ ജയലളിത പ്രധാനമന്ത്രിയാകുമെന്ന് എ ബി ബര്‍ദന്‍ പറഞ്ഞിരുന്നു. ബിജെഡി, ടിഡിപി, എഐഡിഎംകെ, സിപിഎം, സിപിഐ,ആര്‍എസ്പി, ഫോര്‍വേഡ് ബ്‌ളോക്ക് തുടങ്ങി 11 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെ നിശ്ചയിക്കാനുള്ള ശക്തിയായി എഐഎഡിഎംകെ വളര്‍ന്നുവെന്ന് ജയലളിത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ജയലളിത 29 സീറ്റുകളോടെ ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പലതും സൂചിപ്പിച്ചത്.ആന്ധ്രയും (42), ബീഹാര്‍ (40), മഹാരാഷ്ട്രയും (48), ഉത്തര്‍പ്രദേശ് (40), പശ്ചിമബംഗാള്‍ (42) എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. പോയതവണ 39-ല്‍ 11 സീറ്റുകള്‍ മാത്രമായിരുന്നു ജയലളിതയുടെ പാര്‍ട്ടി നേടിയത്.ശക്തിയറിയിക്കാന്‍ മമതാ ബാനര്‍ജി- അടുത്തപേജ്