Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ രക്ഷാദൗത്യവുമായി നാവിക സേന

കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ രക്ഷാദൗത്യവുമായി നാവിക സേന

കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ രക്ഷാദൗത്യവുമായി നാവിക സേന
കൊച്ചി , ശനി, 11 ഓഗസ്റ്റ് 2018 (16:54 IST)
സംസ്ഥാനത്ത ശക്തമായ മഴയെത്തുടർന്ന് വൻനാശനഷ്‌ടം. മഴക്കെടുതി നേരിടുന്നതിനായി ഇപ്പോൾ നാവിക സേനയുടെ ശക്തമായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. വയനാട്, കോഴിക്കോട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ വൻനാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
 
ഈ സാഹചര്യത്തിലാണ് 'മദദ്' എന്ന പേരിൽ നാവിക സേന രക്ഷാപ്രവർത്തനം നടത്തുന്നത്. വയനാട് ജില്ലയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും സ്ഥിതിഗതികൾ മോശമായതോടെ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. വയനാട്, കല്‍പ്പറ്റ, പനമരം പ്രദേശങ്ങളില്‍ നിന്ന് 55 പേരെ നാവിക സേനയുടെ ജെമിനി ബോട്ടില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
 
രക്ഷാപ്രവർത്തനങ്ങൾക്കായി ആഗസ്‌റ്റ് ഒമ്പതിന് തന്നെ പത്ത് നാവിക സേന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വയനാട് കുറുമ്പാലക്കോട്ടയിൽ വിന്യസിച്ചിട്ടുണ്ട്. ഈ ടീമിനൊപ്പം ആർമി റെസ്‌ക്യൂ ടീമിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നായിരുന്നു ഇവരുടെ പ്രവർത്തനം ആരംഭിച്ചത്.
 
16 നാവിക സേന പ്രവർത്തകരും നാല് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പാറക്കുനി പ്രദേശത്ത് പ്രവർത്തനം നടത്തുന്നുണ്ട്. ഈ ടീം പനമരത്ത് കുടുങ്ങിക്കിടന്ന 72 പേരെ രക്ഷിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ എഞ്ചിൽ ബ്രേക്ക്‌ഡൗൺ ആയതുപോലെയുള്ള പല പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം തരണം ചെയ്‌ത് മികച്ച രീതിയിൽ പ്രവർത്തനം തുടരുകയും ചെയ്‌തു. കൂടാതെ, നാലു ഡൈവിംഗ് ടീമിനെയും വയനാട് ജില്ലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
 
ഇടുക്കിയിലെ ചെറുതോണി, ഇടമലയാര്‍ എന്നീ അണക്കെട്ടുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ എറണാകുളം ജില്ലയിലെ ആലുവ, കാലടി, അങ്കമാലി എന്നിവടങ്ങളിലും സേനയെ വിന്യസിച്ചിട്ടുണ്ട്. ഒരു ഡൈവിംഗ് ടീം അടങ്ങുന്ന പ്രവർത്തകർ കൊടുങ്ങല്ലൂരിലും(തൃശ്ശൂർ) നാലുപേർ ആലുവയിലും ഉണ്ട്. അഞ്ചു പേരടങ്ങുന്ന മുങ്ങല്‍ വിദഗധരുടെ അഞ്ചു സംഘങ്ങളും ആലുവയില്‍ തയാറായിട്ടുണ്ട്. ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇവരുടെ സേവനം തൃശുർ‍, എറണാകുളം, ഇടുക്കി ജല്ലകളില്‍ ആവശ്യം വരുന്നിടത്ത് ലഭ്യമാക്കുമെന്ന് നേവി അധികൃതര്‍ അറിയിച്ചു.
 
100 അംഗ സംഘം കൊച്ചിയിലും 50 അംഗ സംഘം കളമശേരിയിലും പ്രവർത്തനത്തിനുണ്ട്. സേനാംഗങ്ങളെ കൂടാതെ ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘവും സഹായത്തിനായുണ്ട്. ഇതിനൊക്കെ പുറമേ ദുരിത ബാധിതര്‍ക്കും ഒറ്റപ്പെട്ട് പോകുന്നവര്‍ക്കും ഭക്ഷണവിതരണം ചെയ്യാനും നാവിക സേനയുടെ സംവിധാനങ്ങളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇമ്രാന്റെ സത്യപ്രതിജ്ഞയ്‌ക്ക് പാകിസ്ഥാനിലെക്ക് പറക്കാനൊരുങ്ങി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍