Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായകമാവുക ജാതി, മത സംഘടനകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ ?

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായകമാവുക ജാതി, മത സംഘടനകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ ?
, ബുധന്‍, 20 മാര്‍ച്ച് 2019 (14:29 IST)
ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഇടതുമുന്നണി നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചു, പ്രശ്നങ്ങളും തർക്കങ്ങളു പരിഹരിച്ച് ഐക്യ ജനാധിപത്യ മുന്നണിയും മുഴുവൻ മണ്ഡലങ്ങളിലേക്കുമൂള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി മാത്രമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.
 
തിരഞ്ഞെടുപ്പിൽ സാമൂദായിക മത സംഘടനകൾക്ക് വലിയ പങ്കുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള സന്ദർശനങ്ങളും കൂടിക്കാഴ്ചകൾക്കുമെല്ലാം ഇത് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. എന്നാൽ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പാർട്ടി ജനാധിപത്യത്തിനേക്കാൾ സാമുദായിക സംഘനകൾ തമ്മിലുള്ള ഒരു ശക്തി പരീക്ഷണമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട, പ്രക്ഷോഭങ്ങളും സമരങ്ങളും, പള്ളി തർക്കവുമെല്ലാമാണ് ഇത്തരം ഒരു പ്രത്യേക സാഹചര്യം സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്. സബരിമല സ്ത്രീ പ്രവേശനം എൻ എസ് എസിനെയും ഇടതുപക്ഷത്തേയും എതിർ ചേരികളിൽ ആക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണക്കാനാണ് എൻ എസ് നേതൃത്വം തീരുമാനം എടുത്തിരിക്കുന്നത്.
 
അതേ സമയം ശബരിമല സ്ത്രീ പ്രവേശനത്തോട് എതിർ നിലപാടാണെങ്കിൽ കൂടിയും ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്ന സമീപനമാണ് എസ് എൻ ഡി പി യുടെ നേതൃത്വം സ്വീകരിക്കുന്നത്. എൻ എസ് എസും, എസ് ഡി പിയും ഇരു പാർട്ടികൾക്ക് പിന്നില അണിനിരന്ന് പോരാടുന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. 
 
ഇരു വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ കോൺഗ്രസ് ശക്തമായ ശ്രമവും നടത്തുന്നുണ്ട്. മലയോര മേഖലകളിൽ സഭകളുടെ പിന്തുണക്കായും എല്ലാ പാർട്ടികളും ശ്രമം നടത്തുന്നുണ്ട്. സ്ഥാനാർത്ഥികളെ പരിശോധിച്ചാൽ ജാതി മത സംഘടനകൾക്കുള്ള പ്രാധാന്യം മനസിലാകും. മലപ്പുറത്ത് ലീഗ് എസ് ഡി പി ഐയുമായി ചർച്ച നടത്തിയത് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. 
 
ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ് തൃശൂരിലെത്തി വെള്ളാപ്പള്ളി നടേസനെ കണ്ടു. സഭാ നേതാക്കളുമായുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണ്. സഭകളുടെയും സംഘടകൾക്കും സ്വീകര്യനായ സ്ഥാനാർത്ഥികളെ നിർത്തി വോട്ടർമാരെ സാമുദായികമായി ദ്രുവീകരിക്കാനുള്ള ശ്രമങ്ങളും എല്ലാ പാർട്ടികളും നടത്തുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിക്കു ആശ്വാസം: ഗോവയിൽ വിശ്വാസ വോട്ട് നേടി സാവന്ത് സർക്കാർ, 20 എംഎൽഎമാർ പിന്തുണച്ചു