Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാനഭംഗ പരാതി പിൻവലിച്ചില്ല; മൊഴി നൽകുന്നതിനു മുമ്പ് യുവതിയെ വെടിവച്ചു കൊന്നു

മാനഭംഗ പരാതി പിൻവലിച്ചില്ല; മൊഴി നൽകുന്നതിനു മുമ്പ് യുവതിയെ വെടിവച്ചു കൊന്നു
ഗുഡ്‌ഗാവ് , ശനി, 19 ജനുവരി 2019 (09:28 IST)
മാനഭംഗ പരാതി പിൻവലിക്കാത്തതിനെത്തുടർന്നു നിശാക്ലബ് നർത്തകിയെ പ്രതിയായ ജീവനക്കാരൻ വെടിവച്ചു കൊന്നു. കോടതിയില്‍ മൊഴി നല്‍കുന്നത് തടയാനാണ് 22കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വെടിവച്ച സന്ദീപ് കുമാർ ഒളിവിലാണ്.

2017 മാർച്ചിലാണ് സന്ദീപിനെതിരെ യുവതി മാനഭംഗ പരാതി നൽകിയത്. കേസ് വെള്ളിയാഴ്ച രാവിലെ പരിഗണിക്കാനിരിക്കെ സന്ദീപ് യുവതിയുടെ വീട്ടിലെത്തി. കേസുമായി ബന്ധപ്പെട്ട്  സംസാരിക്കാനുണ്ടെന്നും കാറിലിരുന്ന് സംസാരിക്കാമെന്നും പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ വീടിന് പുറത്തെത്തിച്ചത്.

യുവതി കാറിൽ കയറിയ ഉടനെ സന്ദീപ് വാഹനം ഓടിച്ചുപോകുകയായിരുന്നു. കേസ് പിന്‍‌വലിച്ചില്ലെങ്കില്‍ മകളെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഫോണില്‍ വിളിച്ച് അറിയിച്ചു. കുടുംബം കേസില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമായതോടെ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

ഗുഡ്ഗാവ് – ഫരീദാബാദ് എക്സ്പ്രസ്‌വേയിൽ കുഷ്ബൂ ചൗക്കിൽ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നാലു തവണ വെടിയേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം സന്ദീപ് ഒളിവില്‍ പോയി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി ഒരുകൂട്ടം നാണംകെട്ട ആളുകളുടെ പാര്‍ട്ടി; തുറന്നടിച്ച് പ്രകാശ് രാജ്